2013, ഡിസംബർ 29, ഞായറാഴ്‌ച

ഭാര്യ


വിയര്‍ത്തു നാറിയ ശരീരവുമായാണ്‌ അയാള്‍ മണിയറയിലേക്ക് കടന്നുവന്നത്, അവളുടെ അരികില്‍ ഇരുന്നപ്പോള്‍ അവള്‍ക് മനം പുരട്ടി വന്നു, കട്ടന്‍ ബീഡിയുടെയും പട്ടചാരയത്തിന്റെയും കലര്ന്നഗന്ധം വായില്‍ നിന്നും ഒഴുകി ഉയര്‍ന്നു, താലി ചാര്‍ത്തിയ പുരുഷന്റെ ആദ്യ സ്പര്‍ശം തീപ്പൊള്ളല്‍ പോലെ അവള്‍ക്കു തോന്നി, പാറക്കല്ലുകള്‍ മേലാകെ വാരി എറിഞ്ഞ പ്രതീതി.

വിവാഹത്തിന് മുന്പ് വരെ പെണ്‍കുട്ടിയുടെ അവകാശം മാതാപിതാക്കള്‍ക്, അവിടെ അവള്‍ക് അഭിപ്രായങ്ങള്‍ ഇല്ല അവളുടെ താല്പര്യങ്ങള്‍ക്ക് വിലയില്ല, താലി കഴുത്തില്‍ വീണാല്‍ പിന്നീട് ആ അധികാരം ഭാര്താവിലേക്ക് കൈമാറപ്പെടുന്നു, അവിടെ അവളുടെ ജീവിതം ആരംഭിക്കുന്നു അടിമയെപ്പോലെ, ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്,

അതിരാവിലെ തന്നെ അവള്‍ തന്റെ പുതിയ വീടിന്റെ ജോലിത്തിരക്കുകള്‍ ഏറ്റെടുത്തു, പുതിയ ചുറ്റുപാടുകള്‍, പുതിയ മുഖങ്ങള്‍, രാവിലത്തെ ചായയില്‍ തന്നെ കൈപ്പുണ്യത്തിന്റെ പെരില്ലുള്ള യുദ്ധം ആരംഭിച്ചു,അതൊരു തുടക്കം മാത്രമായിരുന്നു, പിന്നീട് പതിയെ പതിയെ പലരെയും പോലെ അവളും അടിമകളുടെ ലോകത്തെ ഒരു അന്തേവാസിയായി മാറി.

ഭര്‍ത്താവിന്റെ പീഡനങ്ങള്‍ ഏറ്റുവാങ്ങി അയാളെ കൂടുതല്‍ കൂടുതല്‍ സ്നേഹിച് ആ ഭാര്യ ജീവിതത്തിലെ അവളുടെ വേഷം നന്നായി അഭിനയിച്ചു. ഈ  തിരശീലയിലെ നായകന്‍ വില്ലനും മദ്യപാനിയും ആയപ്പോള്‍ അയാളോട് മറുത്തുനില്‍ക്കുവാന്‍ ശേഷി ഇല്ലാത്ത അടിമയായി അവള്‍.

ഒടുവില്‍ മദ്യം അയാളുടെ ജീവന്‍ കവര്‍ന്നപ്പോള്‍ അവിടെയും അവള്‍ക് പുതിയ പേര് വീണു പുതിയ സ്ഥാനവും വിധവ. ഇനി വെള്ള പുതച്ച മൌന നാടകം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ