2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

പ്രതീക്ഷ

കുത്തിയൊലിച്ച മണ്ണിനിടയിലൂടെ നഗ്നപാദയായി അവൾ നടന്നു നീങ്ങി അവളുടെ കണ്ണുകളിലെ  പ്രതീക്ഷയുടെ തീനാളം അണഞ്ഞിരുന്നില്ല, താൻ നെഞ്ചോട്ചേർത്ത് ഉറങ്ങാറുള്ള ആ പാവക്കുട്ടിക്കുവേണ്ടി കടൽ എടുത്ത തന്റെയും അയൽവാസികളുടെയും കുടിലുകൾക്കിടയിലൂടെ പിഞ്ചു പാദങ്ങൾ പിച്ചവച് അവൾ നടക്കുമ്പോൾ,  ഇലകിയൊലിച്ച മണ്ണിനിടയിൽ ആ ഗ്രാമം ഒന്നടങ്കം തിരയുന്നുണ്ടായിരുന്നു തങ്ങളുടെ പ്രീയപ്പെട്ടവരുടെ ജീവൻ തുടിക്കുന്ന ശരീരങ്ങൾക്കായി..