2013, ഡിസംബർ 23, തിങ്കളാഴ്‌ച

കോളാമ്പി

മ്പുകൊണ്ട് ചുവരുണ്ടാക്കി കരിഓയിൽ തേച്ചു പിടിപ്പിച്ച ഒരു സിനിമാകൊട്ടക, ഒരു വലിയ ആൽമരം, അതിന്റെ ചുവട്ടിൽ അങ്ങുമിങ്ങുമായി കുറെ മാടക്കടകൾ, ഒന്നുരണ്ടു ജൌളിക്കടകൾ, ഒരു ബേക്കറി, പിന്നെ പാലത്തിനോട്‌ ചേർന്ന് ഒരു സമ്പന്നന്റെ അന്നത്തെക്കാലത്തെ സുപ്പർമാര്ക്കറ്റ്, പണി നടന്നുകൊണ്ടിരുന്ന ഒരു പവർഹൌസ്, ഉന്തുവണ്ടിയും തള്ളിനടന്ന ഒരു കപ്പലണ്ടി കച്ചവടക്കാരന്‍, ഇതൊക്കെയായിരുന്നു എന്റെ ഏറ്റവും പഴയ ഓര്മ്മകളുടെ ചിതലരിച്ചു തുടങ്ങിയ ഭാണ്ടക്കെട്ടുകൾ വലിച്ചു തുറന്നപ്പോൾ എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നത്.

സിനിമാകൊട്ടക ഇന്നില്ല അവിടെ ഒരു വർക്ക്‌ഷോപ്പ്, മനുഷ്യന് നടക്കാൻ സ്ഥലം ഇല്ലാത്തപോലെ കെട്ടിടങ്ങൾ, ഉന്തുവണ്ടിന്നു പറഞ്ഞാല്‍ എന്താണെന്നുപോലും ഇന്നത്തെ തലമുറയ്ക്ക് അറിയില്ലതപോലെ, പവർഹൌസ് വന്നതോടെ ആ ഏരിയ അങ്ങ് തെളിഞ്ഞു, പതഞ്ഞു തുള്ളി പുറത്തേക്കു വരുന്ന വെള്ളം കാണാനും ഒരു ഭംഗിയൊക്കെ, എന്തൊക്കെയായാലും പാലത്തോട് ചേര്ന്ന ആ കട ഇന്നും അങ്ങനെ തന്നെ..

സിനിമ ഒരുപാട് ഓടിയിരുന്നു ആ സിനിമാകൊട്ടകയിൽ പുറത്തോട്ട് ഒരു കോളാമ്പിയും വച്ചിരുന്നു, ശബ്ദരേഖ കേള്ക്കാൻ മാടക്കടയിൽ ഇരുന്നവരും ചിലരുണ്ട്. ഒരുകാലത്ത് ടിക്കറ്റ്‌ കൌണ്ടെറിൽ നല്ല ഒരു ക്യൂ ഉണ്ടായിരുന്നു. മലയാള സിനിമ പ്രദിസന്ധിയിൽ ആയപ്പോൾ. സിനിമാകൊട്ടകയും കഴുത്തിൽ പിടിവീണപോലെ ആയി, എങ്കിലും വീണുകൊടുത്തില്ല ഷക്കീല ചേച്ചി രക്ഷിച്ചു മാന്യമായി ക്യൂ നിന്നവരുടെ തലയിൽ മുണ്ട് വീണു, പിന്നെ പുറത്തോട്ട് വച്ച കോളാമ്പി അഴിച്ചു മാറ്റി, അല്ലെങ്കിൽ ശബ്ദരേഖ കേള്ക്കാൻ ആള് കൂടിയാലോ??

എന്തിനേറെ പറയണം നാട് ആകെ മാറി, പ്രവാസി എന്ന ഒരു പ്രത്യേകതരം രോഗം കൂടി പിടിപെട്ടപ്പോൾ എന്നെ പോലെ ഉള്ള പലര്ക്കും ഓരോ പോക്കിലും നാട് മാറി മാറി മാറി...അങ്ങനെ എന്തരോ വരട്ടെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ