2013, ഡിസംബർ 23, തിങ്കളാഴ്‌ച

നമ്മുടെ മക്കള്‍

വൃദ്ധ സദനത്തിന്റെ വാതില്‍ക്കലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു ആ മനുഷ്യകോലങ്ങള്‍ , ഒരുകാലത്ത് അരമുറുക്കി മണ്ണിനോടു പടവെട്ടിയ രണ്ടു മനുഷ്യശരീരങ്ങള്‍, നാല് തൂണില്‍ നിന്ന കൂരയെ കൊട്ടാരമാകുവാന്‍ സ്വന്തം മക്കളെ ചെമ്പില തണലില്‍ കിടത്തി മണ്ണിനോട് പടവെട്ടിയവര്‍, അക്ഷരം എന്തെന്നറിയില്ലെങ്കിലും അക്ഷരങ്ങളുടെ കൊടുമുടിയിലേക്ക മക്കളെ കൈപിടിച്ച് നടത്തിയ രണ്ടു ദേഹങ്ങള്‍.

പൂര്‍ണ്ണതയുടെ പരിപൂര്‍ണ്ണതയില്‍ അസ്ഥിയിന്‍മ്മേല്‍ തോലു മാത്രം അവശേഷിക്കുമ്പോള്‍ വലിച്ചെറിയപ്പെട്ടു ഈ വാതില്പടികളിലേക്ക്, പക്ഷെ അന്നും പതിവുപോലെ അവര്‍ കുറെ അധികം സംസാരിച്ചു ചിരിച്ചു പിന്നെ ഉറക്കം കണ്ണുകളില്‍ തലം കെട്ടിയപ്പോള്‍ അയാള്‍ ചോദിച്ചു "നമ്മുടെ മക്കള്‍ ഉറങ്ങിക്കാണും അല്ലെ?".

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ