2014, ജൂൺ 12, വ്യാഴാഴ്‌ച

പുലരി

ഇരുളിൻറെ നിഴൽക്കൂത്ത്കളിലൂടെ  ഭയമില്ലാതെ അവളുടെകയ്യുംപിടിച്ച് ദൂരെ പുലരിയിലേക്ക് ഓടി അടുക്കുമ്പോൾ മനസ്സിൽ പ്രതീക്ഷകളായിരുന്നു, പുലരിയുടെ ഇളംചൂട്‌കലര്ന്ന പ്രതീക്ഷകൾ.

ഓടി തളർന്ന് പ്രതീക്ഷയുടെ കടലോരത്ത് ദൂരേക്ക്‌ കണ്ണുംനട്ട് ഞങ്ങൾ ഇരുന്നു, സുന്ദര സ്വപ്നങ്ങളുടെ മന്ദമാരുതൻ മുടിയിഴകളെ തഴുകി കടന്നുപോയി..

ദൂരെ കടലിൽനിന്നും ഉദയ കിരണങ്ങൾ കണ്ണുകളിൽ എത്തുംമുൻപേ അവൾ തിരിഞ്ഞു നടന്നപ്പോൾ എൻറെ കണ്ണുകൾക്കും അവള്ക്കും ഇടയിൽ ഇരുൾ വീണ്ടും മൂടുപടം തീർത്തു.

അവൾ മറ്റേതോ പുലരിയിൽ ചേക്കേറി...