2015, ഫെബ്രുവരി 4, ബുധനാഴ്‌ച

ഭാര്യ അറിയാതെ

മനോഹരമായി പ്രകാശ വര്‍ണ്ണങ്ങളാല്‍ അലങ്കരിക്കപ്പെട്ട ബുര്‍ജ്കലീഫയുടെ ഭംഗി ദൂരെ മിന്നി മിനുങ്ങുന്നു, ഒന്ന് ചുറ്റിനോക്കിയാല്‍ എന്ത് ഭംഗിയാണ് ദുബായ്, മനസ്സില്‍ എന്തൊക്കെയോ ഉറപ്പിച്ച് അയാള്‍ ഭാര്യയോടുപോലും പറയാതെ മുറിവിട്ടുപുറത്തേക്കിറങ്ങി വെറുതെ നടന്നു,

തെരുവോരങ്ങള്‍ക്ക് എന്നും കാണുന്നതിലും ഭംഗി അയാള്‍ക്ക്‌ തോന്നി, അരപ്പാവാടയും കുട്ടിനിക്കറുമൊക്കെയായി വിദേശ വനിതകള്‍ കോഫീ ഷോപ്പുകളിലും മാളുകളിലും ഒക്കെ ഒഴുകിനീങ്ങുന്നു, കുറുക്കനെപ്പോലെ അയാള്‍ വെറുതെ കറങ്ങിനടന്നു,

തേടി നടന്നപോലെ ധാ വരുന്നു ഒരു പെണ്‍കുട്ടി, നാടന്‍ സുന്ദരി, നാട്ടില്‍ ബസ്സ്റ്റോപ്പില്‍ എറിഞ്ഞു ശീലമുള്ള ഒരു നോട്ടം അയാള്‍ എറിഞ്ഞുനോക്കി, കിട്ടി....... തിരിച്ചൊരു കൊളുത്തിവലിക്കുന്ന ചിരികിട്ടി, മതി... മൈലെണ്ണ പുരട്ടി നാടന്‍ ചൂരലുകള്‍ വളച്ചിട്ടുള്ള അയാള്‍ക്ക്‌ അത് ധാരാളം, അവളുടെ പുറകെ അങ്ങുകൂടി.

നടത്തം അല്പം വേഗത്തിലാക്കി അയാള്‍ അവളുടെ ഒപ്പത്തിനു പിടിച്ചു, എവിടാ നാട്, എന്താ പേര് അങ്ങനെ സൊള്ളി സൊള്ളി ഒരു വിധം സൌഹൃത വലയത്തിലെത്തി, ഒരു കോഫി ആയാലോ? ആവല്ലോ, വീണു... അയാള്‍ മനസ്സിലുറപ്പിച്ചു, ഭാര്യയുടെ ഓര്‍മ്മ പെട്ടന്ന് മനസ്സില്‍ ഓടിയെത്തി അവളോട്‌ പോകാന്‍ പറ മനസ്സില്‍ വീണ്ടും മറ്റൊരു തീരുമാനംകൂടെ എടുത്തു,

ശാലീന സുന്ദരി അല്ലെ മുന്‍പില്‍ നില്‍ക്കുന്നത്? അപ്പൊ ഭാര്യക്ക് അല്പം വിശ്രമം കൊടുക്കാം, അങ്ങനെ കൊഞ്ചലും കുഴയലുമൊക്കെയായി സമയം പോക്കൊണ്ടേയിരുന്നു, രാത്രി ഏറെ വൈകുന്നു സംസാരം ഉച്ചത്തിലായി പൊട്ടിച്ചിരിയായി ഒടുവില്‍ അവള്‍ വെറുതെ അയാളുടെ തോളില്‍ ഒന്നിടിച്ചു, ആഞ്ഞ ഇടിയായിരുന്നു വേദനിച്ചു, അയാള്‍ ഞെട്ടി ഉണര്‍ന്നു "ഭഗവാനെ സ്വപ്നമായിരുന്നോ?" ധാ ഭാര്യ കിടന്നുറങ്ങുന്നു നല്ല ഉറക്കം ഉറക്കത്തില്‍ അവള്‍ എന്തോ സ്വപ്നം കണ്ടിട്ട് കൈവച്ച് ഇടിച്ചതാ.

അയാള്‍ അവളെ സൂക്ഷിച്ചു നോക്കി, ഉറക്കത്തില്‍ അവള്‍ ചിരിക്കുന്നു പിറുപിറുക്കുന്നു, ദേഷ്യത്തോടെ അയാള്‍ തിരിഞ്ഞു കിടന്നുറങ്ങി, അയാള്‍ക്കറിയില്ലല്ലോ, അവളിപ്പോഴും അപരിചിതനായ ആ പുതിയ സുഹൃത്തിനൊപ്പം കോഫീ ഷോപ്പില്‍ ഇരുന്നു പൊട്ടിച്ചിരിക്കുന്നതെ ഉള്ളെന്നു.. 

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ദയനീയമായ ഒരുനോട്ടം

എന്നും ജോലികഴിഞ്ഞു പുറത്തിറങ്ങിയാല്‍ കാറിനുള്ളില്‍ കുറച്ചു നിമിഷം ഇരുന്നശേഷമേ റൂമിലേക്കുള്ള യാത്ര ആരംഭിക്കാറുള്ളു, ഇന്ന് കാറില്‍ ഇരിക്കുമ്പോള്‍ ഒരു യുവാവ് എന്‍റെ ഡോറിന്‍റെ സൈഡില്‍ കുറേനേരമായി നില്‍ക്കുന്നത് ശ്രദ്ധിച്ചു, ഞാന്‍ ഗ്ലാസ്‌ താഴ്ത്തിയപ്പോള്‍ അദ്ദേഹം എന്‍റെ അടുത്തേക്ക് നടന്നുവന്നു, ഒരുപാട് ചോദ്യങ്ങള്‍ ആ കണ്ണുകളില്‍ മങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

"ഭായ് ഇദര്‍ കുച്ച് ജോബ്‌ മിലേഗാ?"

സ്വന്തം ജോലി ആടി നില്‍ക്കുന്ന ഞാന്‍ ഒന്ന് ഞെട്ടി, എങ്കിലും ആ മാന്യനായ യുവാവിന്‍റെ ചോദ്യം മനസ്സില്‍ ഒന്ന് തറച്ചു അതുകൊണ്ട് കാര്യങ്ങള്‍ ഒക്കെ വെറുതെ തിരക്കി, വിസിറ്റ് വിസയില്‍ വന്നതാണ് ദുബായില്‍, കുറെ ഇന്റര്‍വ്യൂസ് നടന്നു ഒന്നും ശരിയായില്ല, ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് നടന്നുവരികയാണ്, ഒരല്‍പം നിര്‍ത്തിയിട്ട് അദേഹം എന്നോട് ചോദിച്ചു, "ഭായ് ഞാന്‍ ഇപ്പൊ ഏകദേശം 4 കിലോമീറ്ററോളം നടന്നു എനിക്ക് മെട്രോ കാര്‍ഡില്‍ ഇടാനുള്ള മിനിമം പൈസ എങ്കിലും തരുമോ? ഇനി നടക്കാന്‍ വയ്യ രാവിലെ ഒരു ചായ മാത്രം കുടിച്ചതാണ് എന്‍റെ കയ്യില്‍ പൈസ ഇല്ല ഞാന്‍ ഇതുവരെ ആരുടേയും മുന്‍പില്‍ കൈനീട്ടിയിട്ടില്ല" ശബ്ദം ഇടറി കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കാണാതെ അയാള്‍ മുഖംതിരിച്ചു.

സത്യം പറയട്ടെ, എന്‍റെ നെഞ്ചില്‍ കനല്‍ വാരിയിട്ടപോലെ വേദന അനുഭവപ്പെട്ടു. കയ്യില്‍ ഉണ്ടായിരുന്ന കുറച്ചു പൈസ അയാള്‍ക് കൊടുത്തു, എന്നിട്ടും എന്തോ കുറ്റം ചെയ്ത ഭാവത്തില്‍ എന്നെ നോക്കി നിന്ന് നിറഞ്ഞ കണ്ണുകളോടെ നന്ദി പറയുന്ന ആ യുവാവിനെ സമാധാനിപ്പിക്കാന്‍ ഒരുപാട് പാടുപെട്ടു, ദൂരെ മെട്രോ സ്റ്റേഷനുള്ളില്‍ കയറുന്നതിനു തോട്ടുമുന്പും അയാള്‍ തിരിഞ്ഞു ദയനീയമായ ഒരുനോട്ടം നോക്കുന്നുണ്ടായിരുന്നു.

മനസ്സില്‍ എന്നെത്തന്നെ അയാളുടെ സ്ഥാനത് സങ്കല്‍പ്പിച്ചപ്പോള്‍ ഉള്ള് നീറി അയാള്‍ എങ്ങോട്ടായിരിക്കാം പോയത്? മറ്റാരെങ്കിലും സഹായിച്ചുകാണുമോ