2014, ജനുവരി 12, ഞായറാഴ്‌ച

കുലത്തൊഴില്‍



പലരാത്രികളെയും പോലെ അന്നും അയാള്‍ ഉറങ്ങിയില്ല, അതിരാവിലെ എഴുന്നേല്‍ക്കണം പിന്നെ കുലതോഴിലിലേക്ക്.

 അന്നും അതിരാവിലെ അയാള്‍ എഴുന്നേറ്റു കുളിച്ചു, അല്‍പനേരം പ്രാര്‍ത്ഥനയിലേക്ക് പിന്നെ ദൂരെ ഇന്നത്തെ അന്നത്തിനായുള്ള നടത്തം, യാത്രയില്‍ ഉടനീളം ചിന്തകള്‍ അയാളെ അലട്ടി, കുലത്തൊഴില്‍ ഇത് നിര്‍ബന്ധിതമാണല്ലോ? സമൂഹം തന്റെ കുടുംബത്തില്‍ അടിച്ചേല്പിച്ച തൊഴില്‍, നിരാശയും മടുപ്പും അയാളുടെ മനസ്സിനെ തളര്‍ത്തി, ഒടുവില്‍ അവിടെ എത്തിയപ്പോളെ ക്കും നന്നായി വിയര്ത്തിരുന്നു.

നേരം പരപരാ വെളുക്കുന്നു ഇരുണ്ടമുറി, തോക്കുധാരികളുടെയും കോട്ടുധാരികളുടെയും ഇടയില്‍  ഇടറിയ മനസ്സോടെ അയാള്‍ വാച്ചിലെ സൂചികളുടെ ചലനം വീക്ഷിച്ചു പിന്നീട് രണ്ടുകണ്ണും അടച്ച് അയാള്‍ ആ ഇരുമ്പുദണ്ടില്‍ വലിച്ചു, അവിടെ ഒരു ജീവിതം കൂടെ കയറില്‍ തൂങ്ങിയാടി. അങ്ങനെ ആരാച്ചാരുടെ ജീവിതത്തിലെ ഒരു ദിനം കൂടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ