മണ്ഡലകാലം തുടങ്ങിയതുകൊണ്ടാകാം, ഇന്നലെ സ്വപ്നത്തിൽ നാട്ടിലെ ഓർമ്മകളുടെ ചെപ്പ് തുറന്നുവീണത്, നഗ്നപാദരായി ഇരുമുടിക്കെട്ടും ശിരസ്സിൽ വഹിച്ച് ഭക്തിയോടെ നടന്നു നീങ്ങുന്ന അയ്യപ്പന്മ്മാർ, പൂമാലയും ചന്ദനവുമൊക്കെ പൂശി ചീറിപ്പായുന്ന വാഹനങ്ങൾ, അധികം തിരക്കൊന്നുമില്ലാതെയിരുന്ന എന്റെ ഗ്രാമം തിരക്കേറിയ നഗരതെക്കാൾ ജനനിബിഡമായിരിക്കുന്നു.
നീട്ടിയ ശംഖുവിളി എവിടെയോ മുഴങ്ങി കേൾക്കുന്നു, ശരണ മന്ത്രങ്ങൾ കേൾക്കുന്നില്ല, ഉച്ചത്തിൽ മുഴങ്ങുന്ന ആ വലിയ ശംഖിന് താളത്തിൽ ചുറ്റുപാടുമുള്ള മലകളിൽനിന്നൊക്കെ ചെറിയ ശംഖുമുഴക്കങ്ങളും കേൾക്കുന്നു, മനസ്സ് ഒരു നിമിഷം നിശ്ചലമായി ശംഖുമുഴങ്ങുമ്പോൾ കൂടെ ശരണം വിളി ഉണ്ടാകണമല്ലോ? ഇതെന്താ ഇങ്ങനെ? കിഴക്കേമലയിൽ നിന്നു കേൾക്കുന്ന ശംഖിന്റെ നാദം ഒരു താളമില്ലായിമ പോലെ. ഞാൻ ഞെട്ടിയുണർന്നു, ഓ സ്വപ്നമായിരുന്നോ? പ്രവാസ ലോകത്തെ കുടുസ്സുമുറിയിൽ തന്നെ, കൂടെ റൂമിലുള്ള കാക്കാ നീട്ടി കൂർക്കം വലിക്കുന്നു, കൂട്ടിന് മറ്റുള്ളവന്മ്മാരും ഏറ്റു വലിക്കുന്നു, ഒരുത്തന്റെ വലി അത്ര പോര നാളെ രാവിലെ അവനു പറഞ്ഞുകൊടുക്കാമെന്നു മനസ്സിൽ ഉറപ്പിച്ച് കിടന്നു. എപ്പോളോ ഉറങ്ങിപ്പോയി.
... ശരീരത്തെയും മനസ്സിനെയും ഈശ്വരാഭിമുഖമായി നിർത്തുന്ന വ്രദശുദ്ധിയുടെ നാളുകൾ എല്ലാവര്ക്കും ആശംസിക്കുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ